Sunday, November 4, 2012

ഒക്ടോബറില്‍ കിട്ടിയ സ്നേഹസമ്മാനം ...








" നീ എനിക്കേകിയ സ്നേഹത്തിന്‍ പൊരുളറിയാന്‍ ....

ഏറെ വയ്കിയോ ഞാന്‍ .....

തനിച്ചാക്കി പോയപ്പോള്‍ ഏറെ കരഞ്ഞില്ലേ ഞാന്‍ .....

അകലേക്ക്‌  നീ  മാഞ്ഞു പോകുമ്പോഴും അറിയാതെ എന്‍ നെഞ്ചകം വിങ്ങിയില്ലേ ........

പൊയ്പോയ വസന്തങ്ങളില്‍ നീ ഒപ്പമില്ലാതെ മൂകമായ് ഞാനിരുന്നില്ലേ .....

ഓരോ രാവും പകലും നീ വരുമെന്നോര്‍ത്തു ... 

നീ വരും വഴികളുടെ വിദുരതയിലേക്ക്  നോക്കിയിരുന്നില്ലേ ........

ഇഷ്ട്ടമാണെന്നു ഞാന്‍ ഒരായിരം തവണ ഉരുവിട്ടെങ്കിലും .... 

ഒരിക്കല്‍ പോലും നിനക്കതു കേള്‍ക്കനായില്ലല്ലോ ....

ഒരു രാവില്‍ ഒരു നേര്‍ത്ത സ്വരമായ് നീ എന്നെ തേടിയെത്തിയപ്പോഴും .......

ഒരുനാള്‍ നീയും ഞാനും അകലങ്ങളില്‍ നിന്നും അകലങ്ങളിലേക്ക് അകന്നു പോകുമെന്ന  യഥാര്‍ത്ഥ്യം ഞാന്‍ അറിയാതെ പോയ്‌ ........

സ്വരങ്ങള്‍ കൊണ്ട് നീ എന്നില്‍ സ്വര്‍ഗം തീര്‍ത്തു .....

സ്നേഹത്തിന്‍ പ്രതിരൂപം  നീ മാത്രമെന്നറിഞ്ഞു  ഞാന്‍ ....

ഒക്ടോബറില്‍ ഒരു നിലാവുള്ള രാവില്‍ നീ വന്നു .......

ആ  നേര്‍ത്ത സ്വരം കേട്ടു ഞാന്‍ അറിയാതെ തേങ്ങി .....

മരവിച്ചു പോയൊരെന്‍ മനസ്സില്‍ ഒരു ഇളം തെന്നലായ്  നീ  ഒഴുകിയെത്തി .....

ഒരു നേര്‍ത്ത മഞ്ഞുതുള്ളിപോല്‍ ഞാന്‍ അലിഞ്ഞു നിന്നില്‍ .........

നിന്‍റെ ആ തിരിച്ചുവരവില്‍ ഞാന്‍ വീണ്ടും ഞാനായ് പുനര്‍ജനിച്ചു ........ "